2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

പഠനയാത്ര





കട്ടിളപ്പാറയിലെ ഓണദിനങ്ങള്‍
വനയാത്രയുടെ ഉന്മേഷത്തിലാണ്‌ നെടുവേലി സ്‌കൂളിലെ പരിസ്ഥിതി സ്‌നേഹികള്‍ ഓണാവധിയെ വരവേറ്റത്‌.കാലം തെറ്റിയ മഴയും കടുത്തവേനലും കാലാവസ്ഥകലികൊള്ളുന്ന കാലത്ത്‌ കാനനനീലിമയില്‍ ശുദ്ധവായുവേറ്റ്‌ അല്‌പനേരം.സെപ്‌തംബര്‍ 3,4 തീയതികളില്‍ പരിസ്ഥിതി ക്ലബ്ബ്‌ സംഘടിപ്പിച്ച പ്രകൃതിപഠനയാത്ര വൈകൃതമില്ലാത്ത പ്രകൃതിയെ അനുഭവിച്ചറിയാനുള്ള അവസരമൊരുക്കുകയായിരുന്നു. തെന്മല ചെന്തുരുണി വനവിജ്‌ഞാന കേന്ദ്രത്തിന്റെ നേതൃത്ത്വത്തിലാണ്‌ പഠനക്യാമ്പ്‌ നടന്നത്‌.വനജീവിതത്തിന്റെ വ്യത്യസ്‌തമേഖലകളെ സ്‌പര്‍ശിക്കുന്ന പഠനക്ലാസ്സോടുകൂടിയാണ്‌ ക്യാമ്പ്‌ തുടങ്ങിയത്‌.വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍പ്രദീപ്‌കുമാറാണ്‌ഉദ്‌ഘാടനംനിര്‍വഹിച്ചത.്‌കന്യാകുമാരിയില്‍ തുടങ്ങിഗുജറാത്തിലെതാപ്‌തീനദിവരെ1600കി.മീവ്യാപിച്ചുകിടക്കുന്നപശ്ചിമഘട്ടത്തിന്റെപ്രത്യേകതകളെക്കുറിച്ചാണ്‌അദ്ദേഹംസംസാരിച്ചത്‌.കൊല്ലം,തിരുനെല്‍വേലി,തിരുവനന്തപുരം ജില്ലകളില്‍ മാത്രം കാണുന്ന ചെങ്കുറിഞ്ഞി മരത്തിന്റെ പേരില്‍നിന്നാണ്‌ പശ്ചിമഘട്ടത്തിലെ ഈ വന്യജീവി സങ്കേതത്തിന്‌ ചെന്തുരുണി എന്ന പേര്‌ വന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.ക്യാമ്പ്‌ ഡയറക്‌ടര്‍ പ്രസാദ്‌ തുടര്‍ന്ന്‌ ക്ലാസ്സ്‌ നയിച്ചു. 'ജൈവ സംരക്ഷണവും ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തില്‍ പരിസ്ഥിതി മേഖലയെക്കുറിച്ച്‌ വിശദമായ ക്ലാസ്സെടുത്തു.ഭൂമുഖത്തെ ജൈവമണ്‌ഡലത്തില്‍ അധിവസിക്കുന്ന മെരുക്കിയെടുക്കാത്ത സകല ജന്തുക്കളും പക്ഷികളും ശലഭങ്ങളും അതിസൂക്ഷ്‌മ ജീവികളും കൃഷിചെയ്‌ത്‌ പരിപാലിക്കപ്പെടാത്ത സകല സസ്യജാലങ്ങളും ഉള്‍പ്പെടുന്നതാണ്‌ വന്യജീവി.വന്യജീവി സങ്കേതം,ദേശീയോദ്യാനം,ജൈവവൈവിധ്യം എന്നിവ വിശദീകരിച്ച്‌ ആഗോളതാപനത്തിന്‌ മരമാണ്‌ മറുപടി എന്ന കണ്ടെത്തലില്‍ ക്ലാസ്സ്‌ അവസാനിപ്പിച്ചു.കല്ലട പദ്ധതി,അഡ്വഞ്ചര്‍ പാര്‍ക്ക്‌,നക്ഷത്രവനം,മ്യൂസിക്കല്‍ ഫൗണ്ടന്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം,സി.ഡി പ്രദര്‍ശനം എന്നിവയായിരുന്നു ആദ്യദിനപരിപാടികള്‍. രണ്ടാംദിവസമായിരുന്നു വനയാത്ര.കട്ടിളപ്പാറ എന്ന സ്ഥലത്തുനിന്നാണ്‌ വനത്തിന്റെ ഉള്ളിലേക്ക്‌ പ്രവേശിച്ചത്‌.വനം വകുപ്പ്‌ ജീവനക്കാരായ സന്തോഷ്‌കുമാറും സുബ്രഹ്മണ്യനും സഹായത്തിന്‌ ഒപ്പമുണ്ടായിരുന്നു.ടൂറിസം മേഖല,ബഫര്‍മേഖല,കോര്‍മേഖല എന്നിങ്ങനെയാണ്‌ ഈ വന്യജീവി സങ്കേതത്തെ തിരിച്ചിരിക്കുന്നത്‌.ഈ വന്യജീവി സങ്കേതം അവസാനിക്കുന്നത്‌ തമിഴ്‌നാടിന്റെ ടൈഗര്‍ റിസര്‍വായ കളയ്‌ക്കാട്‌ മുണ്ടന്‍തുറൈയിലാണ്‌.ഉഷ്‌ണമേഖലാവനപ്രദേശത്തുകൂടിയാണ്‌ യാത്ര ആരംഭിച്ചത്‌.വെണ്‍തേക്കും കല്ലാലും മരുതികളും ഇടതൂര്‍ന്ന പ്രദേശം.നീലസമുദ്രം പോലെ ദൂരെ കല്ലട ജലസേചനപദ്ധതിയുടെ വൃഷ്‌ടി പ്രദേശം കാണാം.തുടര്‍ന്ന്‌ അര്‍ദ്ധനിത്യഹരിതപ്രദേശത്തു കൂടിയായി യാത്ര.കമ്പകം,ഊറാവ്‌,ഇലച്ചുഴിയന്‍,ഉണ്ടപ്പൈന്‍,പഞ്ഞിയിലവ്‌,കാരാഞ്ഞിലി,വെങ്കോട്ട തുടങ്ങിയ മരങ്ങള്‍ നല്‍കുന്ന കുളുര്‍മയാണിവിടെ.യാത്ര അവസാനിച്ചത്‌ നാലുവശത്തുനിന്നും വെള്ളം ഒഴുകുന്ന മെരിസ്റ്റിക്കാ സാമ്പ്‌ (merristica samp) എന്ന ചതുപ്പ്‌ പ്രദേശത്താണ്‌.കേരളത്തിന്റെ സ്വന്തം മലമുഴക്കിയെ ഇവിടെ കാണാന്‍ കഴിഞ്ഞത്‌ ഈ യാത്രയുടെ മറ്റൊരു സാഫല്യമാണ്‌.കുളയട്ടകളെ ഭയന്നൊഴിഞ്ഞ്‌ തിരികെ ക്യാമ്പിലേയ്‌ക്ക്‌.ശുദ്ധവായുവിന്റെ ഹരിതഭൂമിയില്‍ നിന്ന്‌ തിരികെ .മുപ്പത്തഞ്ചു കുട്ടികളും ആറ്‌ അദ്ധ്യാപകരുമാണ്‌ ഈ യാത്രയില്‍ പങ്കെടുത്തത്‌.സീനിയര്‍ അദ്ധ്യാപകന്‍ റോബിന്‍സ്‌രാജ്‌,പരിസ്ഥിതി ക്ലബ്ബ്‌ കണ്‍വീനര്‍ ബിന്ദു ടീച്ചര്‍ എന്നിവര്‍ ക്യാമ്പിന്‌ നേതൃത്ത്വം നല്‍കി.

1 അഭിപ്രായം: