2013, ജൂൺ 20, വ്യാഴാഴ്‌ച

പരിസ്ഥിതി ദിനാചരണം

         കുളിര്‍മഴയില്‍ ഒരു പരിസ്ഥിതി ദിനം

പുതുമഴയുടെ ആരവങ്ങള്‍ക്കൊപ്പം മഴ നനഞ്ഞ ജൂണ്‍ അഞ്ചിന്
ഈ വര്‍ഷത്തെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.മഴയിറമ്പത്ത് ഒരു കൂട്ടായ്മ.പൊള്ളിത്തുടുക്കുന്ന ഭൂമിയുടെ നെഞ്ചകത്തെ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ് പത്താം ക്ളാസ്സുകാരി ആതിരയുടെ പ്രസംഗം.പിന്നെ ഒന്നുകൂടി ചുവടുറപ്പിക്കാന്‍ പ്രതിജ്ഞ.വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി കാവലും കരുതലും വേണമെന്ന ദൃഡനിശ്ചയം. ഫലവൃക്ഷച്ചെടികളാണ് കൂട്ടുകാര്‍ക്ക് നല്‍കിയത്.കാലത്തിന് ഫലം നല്‍കാന്‍ ഒരു കരുതല്‍.കുരുവിയും കുയിലും അണ്ണാറക്കണ്ണനും മനുഷ്യനും വിശക്കുമ്പോള്‍ ഒരു ചില്ലയില്‍ തന്നെ ചേക്കേറട്ടെ. വര്‍ഷങ്ങള്‍ക്കു ശേഷമാണ് പരിസ്ഥിതി ദിനത്തില്‍ മഴ.പ്രകൃതിയും സന്തോഷിക്കുന്നു.ഔഷധ തോട്ടത്തില്‍ നിറയെ അടയ്ക്കാക്കുരുവികള്‍.വേനലിന്റെ പൊറുതികേടുകള്‍ അവര്‍ പരസ്പരം പറയുന്നുണ്ട്.
പെട്ടെന്ന് മഴ ................................!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആരോ കവി എ. അന്‍വറിന്റെ കവിത ചൊല്ലി-
മഴക്കാലമാണ് മനസ്സാലെ നമ്മള്‍
നിനയ്ക്കാത്തതെല്ലാം കൊടുങ്കാററുപോലെ
വരും കാലമാണ് ................................
കുട്ടികള്‍ ക്ലാസ്സ് മുറിയിലേക്ക് ഓടിക്കയറി.പ്രകൃതി അപ്പോഴും ചിരിക്കുകയാണ്,നിറവോടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ