2016, ജനുവരി 28, വ്യാഴാഴ്‌ച

യാത്ര



കടല്‍ത്തീരങ്ങളിലൂടെ.........



നെടുവേലി സ്കൂളിലെ ചരിത്ര ക്ലബ്ബ് ഇക്കുറി കുട്ടികള്‍ക്കായി പുതിയൊരു പഠനപാതയൊരുക്കി.തിരുവനന്തപുരം ജില്ലയിലെ കടല്‍ത്തീരങ്ങളിലൂടെ ഒരു യാത്ര.കടലറിവും കരയറിവും നാട്ടറിവും ലക്ഷ്യമിട്ട സഞ്ചാരം ജനുവരി 16 ശനിയാഴ്ചയാണ് നടന്നത്.വിഴിഞ്ഞം തീരത്തു നിന്ന് യാത്ര തുടങ്ങി.തുറമുഖമായി മുഖം മാറുന്ന വിഴിഞ്ഞം കുട്ടിള്‍ക്ക് ഒരു നവ്യാനുഭവം നല്‍കി.വിഴിഞ്ഞത്തെ കപ്പലും തുറുഖ നിര്‍മ്മാണവും അക്വേറിയത്തിലെ ആഴക്കടല്‍ മത്സ്യങ്ങളും കണ്ട് കൂട്ടു ചേര്‍ന്ന് കപ്പലിനു മുന്നില്‍ ഒരു ഫോട്ടോ പോസ്.

കോവളത്തെ കടല്‍ത്തീരം കുട്ടികള്‍ക്ക് വിരുന്നൊരുക്കി.കടല്‍ത്തിര ചുംബിച്ചപ്പോള്‍ അവര്‍ മുത്തുച്ചിപ്പികളായി.തുടര്‍ന്ന് ശംഖും മുഖം കണ്ട് വേളിയില്‍.തണലില്‍ ഉച്ചഭക്ഷണം.ചുറ്റി നടന്ന് കാണാന്‍ ചന്തമുള്ള പ്രകൃതി കാഴ്ചകള്‍.പൊങ്ങും പാലത്തിലൂടെ അക്കരയ്ക്ക് ഒരു ചെറു യാത്ര.ഇടയ്ക്ക് അല്പം ഷോപ്പിംങ്.രണ്ടരയ്ക്ക് വീണ്ടും യാത്ര.ഇനി അഞ്ചു തെങ്ങ് കോട്ടയിലേക്ക്.ബ്രിട്ടീഷുകാരന്റെ ആദ്യ കോട്ട.ചരിത്രത്തിന്റെ ഇരുണ്ട ഗുഹയിലെ നിശ്ശബ്ദതപോലെ ഒരു കാവല്‍ക്കാരന്‍.കലാപത്തിന്റെ ചോരപ്പാടുകള്‍ വീണ പുറത്തളങ്ങള്‍ ഇന്ന് ജനവാസകേന്ദ്രങ്ങള്‍.അവിടെ നിന്ന് ദീപസ്തംഭം കാണാനെത്തി.മഹാശ്ചര്യം.വിദൂരക്കാഴ്ചകളുടെ വിസ്മയം.ഉയരങ്ങളില്‍ നിന്നുള്ള ഭൂമിക്കാഴ്ചകള്‍ ഉദ്യോഗസ്ഥന്‍ സുരേന്ദ്രന്‍ സാര്‍ വിസ്തരിച്ചു.ആകാശം തൊട്ട് ഒരു ഭൂമി നോട്ടം കുട്ടികളെ വല്ലാതെ രസിപ്പിച്ചു.


ഇനി മുതലപ്പൊഴിയിലേക്ക്.അനന്തപുരിയുടെ പുതിയ കടല്‍ത്തീരം പെരുമാതുറ.കടല്‍പ്പാലത്തില്‍ നിന്നുള്ള സാഗരക്കാഴ്ചകള്‍ ഗംഭീരം.ഇരു പുറവും പ്രകൃതിയുടെ ജലക്കാഴ്ചകള്‍.അസ്തമയം സുവര്‍ണ്ണാനുഭവം.
നേരം ആറ് മണി.സൂര്യന്‍ യാത്ര ചോദിച്ചു.കുട്ടികള്‍ കൈവീശി.മടക്കയാത്രയ്ക്ക് സാരഥി വിക്രമയണ്ണന്‍ രഥം സ്റ്റാര്‍ട്ടാക്കി.ഇനി തിരികെ പ്രിയപ്പെട്ട സ്കൂളിലേക്ക് .....വീട്ടിലേക്ക് .






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ