2011, ജൂൺ 28, ചൊവ്വാഴ്ച

ആഴ്‌ചവട്ടം


പാട്ടിന്റെ പാലാഴിയില്‍ ആഴ്‌ചവട്ടം തുടങ്ങി
നെടുവേലി:നാടന്‍പാട്ടിന്റെയും അമ്മ മലയാളത്തിന്റെയും രാഗസാഗരം തീര്‍ത്താണ്‌ ഇക്കൊല്ലം സാഹിത്യസമാജത്തിന്റെ ആഴ്‌ചവട്ടം തുടങ്ങിയത്‌.കവിയും അദ്ധ്യാപകനുമായ തുളസീദാസായിരുന്നു ഭാഷയുടെ മാധുര്യം കുട്ടികളിലെത്തിച്ച്‌ ആഴ്‌ചവട്ടത്തിനു തുടക്കു കുറിച്ചത്‌.ഭാഷയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്ന നെടുവേലിയിലെ കുട്ടികളുടെ ഉച്ചനേരങ്ങളിലെ ഒത്തുചേരല്‍ പ്രശംസനീയമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.അക്ഷരങ്ങളെ ഇഷ്‌ടപ്പെടുന്ന കുട്ടികളുടെ ഓര്‍മ്മയില്‍ ആഴ്‌ചവട്ടത്തിന്റെ നാളുകള്‍ വാടാതെ നില്‍ക്കുമെന്ന്‌ ഹെഡ്‌മിസ്‌ട്രസ്സ്‌ പ്രഭ ടീച്ചര്‍ പറഞ്ഞു.ആഴ്‌ചവട്ടത്തിന്റെ സാഹിത്യമാസികയായ പക്ഷിക്കൂട്ടത്തിന്റെ വാര്‍ഷികപ്പതിപ്പ്‌ തുളസീദാസ്‌ പ്രകാശനം ചെയ്‌തു.ഹെഡ്‌മിസ്‌ട്രസ്സ്‌ ഏറ്റുവാങ്ങി.വായനാവാരാചരണത്തോടനുബന്ധിച്ച്‌ നടന്ന്‌ പ്രശ്‌നോത്തരി,ജലച്ചായം എന്നിവയില്‍വിജയികളായകുട്ടികള്‍ക്ക്‌ സമ്മാനം വിതരണം ചെയ്‌തു.സമാജം സെക്രട്ടറി ജിഷ്‌ണുജെ.ബി സ്വാഗതവും അരവിന്ദ്‌ നന്ദിയുംപറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ