2015, നവംബർ 22, ഞായറാഴ്‌ച

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച


റോഡ് സുരക്ഷ:നെടുവേലിയിലെ സീഡ്അംഗങ്ങള്‍ 
മുഖ്യമന്ത്രിയെ കാണാനെത്തി

നെടുവേലി സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ തയ്യാറാക്കിയ നിവേദനം മുഖ്യമന്ത്രി പരിശോധിക്കുന്നു
വെഞ്ഞാറമൂട് -മണ്ണന്തല എം.സി റോഡില്‍ വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ സീഡ് അംഗങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് നിവേദനം സമര്‍പ്പിച്ചു.നഗരത്തിലേയ്ക്കുള്ള ഈ പ്രധാന പാതയില്‍ ഒരു മാസത്തിനുള്ളില്‍ റോഡപകടങ്ങളില്‍ ആറു പേരാണ് മരിച്ചത്.ഒരു വര്‍ഷത്തിനുള്ളില്‍ അമ്പതോളം പേര്‍ക്ക് മാരകമായി പരിക്കേറ്റു. പത്തോളം കൊടും വളവുകളുള്ള ഈ പാതയില്‍ മതിയായ സിഗ്നല്‍ സംവിധാനമോ അറിയിപ്പുകളോ ഇല്ല.അതി വേഗത കൊടും വളവുകളെ മരണക്കെണികളാക്കുന്നു. പ്രധാന കവലകളില്‍ പോലീസിന്റെയും ട്രാഫിക് വാര്‍ഡന്റെയും സാന്നിദ്ധ്യം ആവശ്യമാണ്.വളവുകള്‍ ഒഴിവാക്കി പാത നവീകരിക്കുക,വെമ്പായം,വട്ടപ്പാറ,കന്യാകുളങ്ങര ട്രാഫിക് കവലകളില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കുട്ടികള്‍ നിവേദനത്തിലൂടെ സമര്‍പ്പിച്ചത്.പത്തോളം വിദ്യാലയങ്ങള്‍ ഈ ദൂര പരിധിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പതിനായിക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഈ പാതയിലൂടെ കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം കന്യാകുളങ്ങരയില്‍ സീഡ് അംഗങ്ങളുടെ നേതൃത്ത്വത്തില്‍ വാഹന യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണ പരിപാടി നടത്തിയിരുന്നു.സീഡ് അംഗങ്ങളുടെ പ്രാദേശിക പഠനത്തിന്റെയും സീഡ് റിപ്പോര്‍ട്ടര്‍ ശ്രീഷ്മയുടെ വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ, സീഡ് -കോഡിനേറ്റര്‍ ഒ.ബിന്ദു,അംഗങ്ങളായ വെഞ്ഞാറമൂട് -മണ്ണന്തല എം.സി റോഡില്‍ വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ സീഡ് അംഗങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് നിവേദനം സമര്‍പ്പിച്ചു.നഗരത്തിലേയ്ക്കുള്ള ഈ പ്രധാന പാതയില്‍ ഒരു മാസത്തിനുള്ളില്‍ റോഡപകടങ്ങളില്‍ ആറു പേരാണ് മരിച്ചത്.ഒരു വര്‍ഷത്തിനുള്ളില്‍ അമ്പതോളം പേര്‍ക്ക് മാരകമായി പരിക്കേറ്റു. പത്തോളം കൊടും വളവുകളുള്ള ഈ പാതയില്‍ മതിയായ സിഗ്നല്‍ സംവിധാനമോ അറിയിപ്പുകളോ ഇല്ല.അതി വേഗത കൊടും വളവുകളെ മരണക്കെണികളാക്കുന്നു. പ്രധാന കവലകളില്‍ പോലീസിന്റെയും ട്രാഫിക് വാര്‍ഡന്റെയും സാന്നിദ്ധ്യം ആവശ്യമാണ്.വളവുകള്‍ ഒഴിവാക്കി പാത നവീകരിക്കുക,വെമ്പായം,വട്ടപ്പാറ,കന്യാകുളങ്ങര ട്രാഫിക് കവലകളില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കുട്ടികള്‍ നിവേദനത്തിലൂടെ സമര്‍പ്പിച്ചത്.പത്തോളം വിദ്യാലയങ്ങള്‍ ഈ ദൂര പരിധിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പതിനായിക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഈ പാതയിലൂടെ കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം കന്യാകുളങ്ങരയില്‍ സീഡ് അംഗങ്ങളുടെ നേതൃത്ത്വത്തില്‍ വാഹന യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണ പരിപാടി നടത്തിയിരുന്നു.സീഡ് അംഗങ്ങളുടെ പ്രാദേശിക പഠനത്തിന്റെയും സീഡ് റിപ്പോര്‍ട്ടര്‍ ശ്രീഷ്മയുടെ വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ, സീഡ് -കോഡിനേറ്റര്‍ ഒ.ബിന്ദു,അംഗങ്ങളായ അജില്‍ കൃഷ്ണന്‍,ശ്രീഷ്മ,അശ്വതി എന്നിവര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്. അജില്‍ കൃഷ്ണന്‍,ശ്രീഷ്മ,അശ്വതി എന്നിവര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്
മാതൃഭൂമി 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ